തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
Missa Solemnis, in Re Maggiore, Op.123, per soli, coro e orchestra
കാര്യക്രമം പോഡ്കാസ്റ്റ്
ഇറ്റലിയിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് കുടിയേറ്റക്കാർ നടത്തിയ പ്രതിഷേധറാലിയിൽനിന്ന് ഇറ്റലിയിൽ രണ്ടു വർഷങ്ങൾക്ക് മുൻപ് കുടിയേറ്റക്കാർ നടത്തിയ പ്രതിഷേധറാലിയിൽനിന്ന്  (AFP or licensors)

ഇറ്റലിയിൽ അഭയാർത്ഥികൾ വിവേചനങ്ങൾക്ക് ഇരകളാകുന്നുവെന്ന് യൂണിസെഫ്

ഇറ്റലിയിലെത്തുന്ന അഭയാർത്ഥികൾ വർണ്ണ, മത വിവേചനങ്ങളുൾപ്പെടെയുള്ള അനീതികൾക്കും ഇരകളാകുന്നുവെന്ന് യൂണിസെഫ്. അറുപത് ശതമാനം അഭയാർത്ഥികളും അഭയാർത്ഥികേന്ദ്രങ്ങളിൽ മാനസികമായ ബുദ്ധിമുട്ടനുഭവിക്കുന്നതായി അറിയിച്ചെന്നും, ഫെബ്രുവരി നാലിന് പുറത്തുവിട്ട പുതിയൊരു റിപ്പോർട്ടിലൂടെ പ്രസ്താവിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഇറ്റലിയിലെ അഭയാർത്ഥികൾ കടുത്ത അനീതികൾക്ക് വിധേയരാകുന്നുവെന്നും, സംശയത്തോടും ഭയത്തോടും കൂടിയാണ് ആളുകൾ അവരെ നോക്കിക്കാണുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഫെബ്രുവരി 4 ചൊവ്വാഴ്ച "ഞങ്ങളുടെ സ്വരവും വിലപ്പെട്ടതാണ്" എന്ന പേരിൽ യൂണിസെഫിന്റെ ഇറ്റലിയിലെ പ്രാദേശികഘടകം പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെയാണ്, അഭയാർത്ഥികൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഈ ഐക്യരാഷ്ട്രസഭാസംഘടന പ്രസ്താവന നടത്തിയത്.

തങ്ങളുടെ നിറത്തിന്റെ പേരിൽ വിവേചനകൾ അനുഭവിക്കുന്നുണ്ടെന്ന് മുപ്പത്തിയൊൻപത് ശതമാനം അഭയാർത്ഥികളും "യു റിപ്പോർട്ട് ഓൺ ദി മൂവ്" എന്ന പ്ലാറ്റ്‌ഫോമിൽ നടത്തിയ സർവ്വേയിൽ സാക്ഷ്യപ്പെടുത്തിയെന്ന് അറിയിച്ച ശിശുക്ഷേമനിധി, എന്നാൽ ആറു ശതമാനം അഭയാർത്ഥികളാണ് മതത്തിന്റെ പേരിൽ വിവേചനമനുഭവിച്ചതെന്ന് വ്യക്തമാക്കി. സുരക്ഷാകാരണങ്ങളാൽ പ്രദേശങ്ങളിലൂടെ കടന്നുപോകാൻപോലും തങ്ങൾക്ക് ഭയമുണ്ടെന്ന് പല അഭയാർത്ഥികളും അറിയിച്ചുവെന്ന് യൂണിസെഫ് റിപ്പോർട്ട് ചെയ്തു.

അഭയാർത്ഥികേന്ദ്രങ്ങളിൽ തങ്ങൾക്ക് ലഭിച്ച സ്വീകരണനടപടികൾ തങ്ങളിൽ മാനസികമായി സംഘർഷങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നുണ്ടെന്ന് അറുപത് ശതമാനം അഭയാർത്ഥികളും പരാതിപ്പെട്ടു.

അഭയാർത്ഥികൾക്കായി വിവിധ വിദ്യാഭ്യാസസാധ്യതകൾ ഒരുക്കുന്നുണ്ടെങ്കിലും മുപ്പത് ശതമാനത്തോളം അഭയാർത്ഥികൾ ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നില്ലെന്ന് റിപ്പോർട്ട് ചെയ്ത യൂണിസെഫ്, ഇറ്റലിയിലെത്തിയ അഭയാർത്ഥികളിൽ നാൽപ്പത്തിയേഴ് ശതമാനം പേരും രണ്ടു മാസങ്ങൾക്ക് ശേഷം മാത്രമാണ് ഭാഷാപഠനം ആരംഭിച്ചതെന്ന് അറിയിച്ചു.

2024-ൽ ഇറ്റലിയിലെത്തിയ കുട്ടികളും യുവജനങ്ങളുമുൾപ്പെടുന്ന അഭയാർത്ഥികൾക്കിടയിൽ നടത്തിയ പഠനങ്ങളുടെ ഫലമാണ് യൂണിസെഫ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്.

പതിനെണ്ണായിരത്തിലധികം ആളുകളാണ് "യു റിപ്പോർട്ട് ഓൺ ദി മൂവ്" എന്ന പ്ലാറ്റ്‌ഫോമിൽ ചേർന്നിട്ടുള്ളത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഫെബ്രുവരി 2025, 15:19
Prev
April 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
27282930   
Next
May 2025
SuMoTuWeThFrSa
    123
45678910
11121314151617
18192021222324
25262728293031