പോർച്ചുഗീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ്, പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി
വത്തിക്കാൻ ന്യൂസ്
ഫെബ്രുവരി മാസം രണ്ടാം തീയതി തിങ്കളാഴ്ച്ച വത്തിക്കാനിലെത്തിയ പോർച്ചുഗീസ് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായ മാർസെലോ റെബെലോ ദേ സോസയുമായി (Marcelo Rebelo de Sousa), അപ്പസ്തോലിക കൊട്ടാരത്തിൽ വെച്ച് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തിയതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, റെബലോ ദേ സോസ, സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറും ഒപ്പമുണ്ടായിരുന്നു.
സ്റ്റേറ്റ് സെക്രട്ടേറിയറ്റിൽ നടന്ന സൗഹൃദപരമായ ചർച്ചകളിൽ, ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യവും, പരസ്പരമുള്ള വിലമതിപ്പും അടിവരയിട്ടു പറയുകയും, ഭരണകൂടവും പ്രാദേശിക സഭയും തമ്മിലുള്ള ഊഷ്മളമായ ബന്ധം വീണ്ടും ഉറപ്പിക്കപ്പെടുകയും ചെയ്തു. 'ക്രിസ്റ്റിൻ' കൊടുങ്കാറ്റ് മൂലമുണ്ടായ വേദനാജനകമായ അനന്തരഫലങ്ങളും നാശനഷ്ടങ്ങളും ചർച്ച ചെയ്യപ്പെട്ടു.
ദേശീയവും അന്തർദേശീയവുമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച്, പ്രത്യേകിച്ചും പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഇടങ്ങളെക്കുറിച്ചും, ലോകസമാധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള തുടർച്ചയായ പ്രതിബദ്ധതയുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുകൂട്ടരും സംസാരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
